Home
Bibles
Bible Study with Steffi
Parallel സദൃശവാക്യങ്ങൾ 20
Aa
Parallel സദൃശവാക്യങ്ങൾ
Chapter 20
മലയാളം ബൈബിൾ · World English Bible
Change versions
Left Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Right Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Back to മലയാളം ബൈബിൾ chapter
Back to World English Bible chapter
മലയാളം ബൈബിൾ
World English Bible
1
വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
1
Wine is a mocker, and beer is a brawler; Whoever is led astray by them is not wise.
2
രാജാവിന്റെ ഭീഷണം സിംഹഗര്‍ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന് തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
2
The terror of a king is like the roaring of a lion: He who provokes him to anger forfeits his own life.
3
വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല്‍ ഏതു ഭോഷനും ശണ്ഠകൂടും.
3
It is an honor for a man to keep aloof from strife; But every fool will be quarreling.
4
മടിയന്‍ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന് ഇരക്കും; ഒന്നും കിട്ടുകയുമില്ല.
4
The sluggard will not plow by reason of the winter; Therefore he shall beg in harvest, and have nothing.
5
മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.
5
Counsel in the heart of man is like deep water; But a man of understanding will draw it out.
6
മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാല്‍ വിശ്വസ്തനായ ഒരുത്തനെ ആര് കണ്ടെത്തും?
6
Many men claim to be men of unfailing love, But who can find a faithful man?
7
പരമാര്‍ത്ഥതയില്‍ നടക്കുന്നവന് നീതിമാന് ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാര്.
7
A righteous man walks in integrity. Blessed are his children after him.
8
ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.
8
A king who sits on the throne of judgment Scatters away all evil with his eyes.
9
ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിര്‍മ്മലനായിരിക്കുന്നു എന്നു ആര്‍ക്കും പറയാം?
9
Who can say, "I have made my heart pure. I am clean and without sin?"
10
രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവേക്കു വെറുപ്പു.
10
Differing weights and differing measures, Both of them alike are an abomination to Yahweh.
11
ബാല്യത്തിലെ ക്രിയകളാല്‍ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.
11
Even a child makes himself known by his doings, Whether his work is pure, and whether it is right.
12
കേള്‍ക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
12
The hearing ear, and the seeing eye, Yahweh has made even both of them.
13
ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
13
Don't love sleep, lest you come to poverty; Open your eyes, and you shall be satisfied with bread.
14
വിലെക്കു വാങ്ങുന്നവന് ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവന് പ്രശംസിക്കുന്നു.
14
"It's no good, it's no good," says the buyer; But when he is gone his way, then he boasts.
15
പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.
15
There is gold and abundance of rubies; But the lips of knowledge are a rare jewel.
16
അന്യന്നു വേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍ക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.
16
Take the garment of one who puts up collateral for a stranger; And hold him in pledge for a wayward woman.
17
വ്യാജത്താല്‍ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായില്‍ ചരല് നിറയും.
17
Fraudulent food is sweet to a man, But afterwards his mouth is filled with gravel.
18
ഉദ്ദേശങ്ങള്‍ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാല്‍ ഭരണസാമര്‍ത്ഥ്യത്തോടെ യുദ്ധം ചെയ്ക.
18
Plans are established by advice; By wise guidance you wage war!
19
നുണയനായി നുടക്കുന്നവന് രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.
19
He who goes about as a tale-bearer reveals secrets; Therefore don't keep company with him who opens wide his lips.
20
ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല്‍ അവന്റെ വിളകൂ കൂരിരുട്ടില്‍ കെട്ടുപോകും.
20
Whoever curses his father or his mother, His lamp shall be put out in blackness of darkness.
21
ഒരു അവകാശം ആദിയില്‍ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
21
An inheritance quickly gained at the beginning, Won't be blessed in the end.
22
ഞാന്‍ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവന് നിന്നെ രക്ഷിക്കും.
22
Don't say, "I will pay back evil." Wait for Yahweh, and he will save you.
23
രണ്ടുതരം തൂക്കം യഹോവേക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.
23
Yahweh detests differing weights, And dishonest scales are not pleasing.
24
മനുഷ്യന്റെ ഗതികള്‍ യഹോവയാല്‍ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
24
A man's steps are from Yahweh; How then can man understand his way?
25
“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേര്‍ന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.
25
It is a snare to a man make a rash dedication, And later reconsider his vows.
26
ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേല്‍ അവന് മെതിവണ്ടി ഉരുട്ടുന്നു.
26
A wise king winnows out the wicked, And drives the threshing wheel over them.
27
മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.
27
The spirit of man is Yahweh's lamp, Searching all his innermost parts.
28
ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവന് തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
28
Love and faithfulness keep the king safe. His throne is sustained by love.
29
യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
29
The glory of young men is their strength. The splendor of old men is their gray hair.
30
ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.
30
Wounding blows cleanse away evil, And beatings purge the innermost parts.
Choose Theme